2012, ജനുവരി 26, വ്യാഴാഴ്‌ച

ലഹരി കോര്‍ത്ത മാല


നാലുമണി നേരത്ത്
മിഠായിക്കടയില്‍
തിരക്കിന്റെ കോലാഹലം.
എന്നിട്ടും
പഞ്ഞിമിഠായി
കാറ്റിനോട് സങ്കടമോതി.
കോലൈസ് കണ്ണീര്‍ വാര്‍ത്തു.
ഭരണിക്കുള്ളില്‍ മുങ്ങിച്ചത്തൂ
ഉപ്പുമാങ്ങ.
കടലമിഠായിയും എള്ളുണ്ടയും
മാറാലകള്‍ക്കിടയിലൂടെ
പരസ്പരം നോക്കി
നാരങ്ങമിഠായി തന്റെ മധുരം
ഉറുമ്പിനു നല്‍കി.
കോലുമിഠായി
നിറങ്ങള്‍ വെടിഞ്ഞു.
കാരണക്കാരന്‍ അവനാണ്”
ഇഞ്ചിമിഠായി വിരല്‍ ചൂണ്ടി
ലഹരി കോര്‍ത്ത മാലയിലേക്ക്