2010, ജൂൺ 20, ഞായറാഴ്ച
ഫാക്ടറി
അതൊരു വലിയ ഫാക്ടറി ആയിരുന്നു
അസംസ്കൃത വസ്തുക്കള്‍ വരിയായി വന്നു നിന്നു
പിന്നാലെ വന്ന യന്ത്രം
അവയെ ചതച്ചു പിഴിഞ്ഞ്
ഡോക്ടര്‍മാരെയും എന്ജിനീയെര്‍മാരെയും
ഉണ്ടാക്കിക്കൊണ്ടിരുന്നു
സ്വപ്നങ്ങള്‍ക്കൊരു ശവകുടീരം
എനിക്കും ചില സ്വപ്ങ്ങളുണ്ടായിരുന്നു.
ചിലത്
കാലത്തിന്റെ മഴവെള്ളപ്പാച്ചിലില്‍
ഒലിച്ചു പോയി
മറ്റു ചിലത്
പ്രാരാബ്ധത്തിന്റെകൊടുമുടിയില്‍ നിന്ന് വീണ്
ഉടഞ്ഞു പോയി
ബാക്കി വന്നത്
ഉത്തരവാടിത്വത്തിന്റെ ചുഴലിയില്‍
പറന്നു പോയി
പിന്നെയും അവശേഷിച്ചത്
തിരക്കിന്റെ പേമാരിയില്‍
അലിഞ്ഞു പോയി
ഞാന്‍ എന്റെ സ്വപ്നങ്ങള്‍ക്കൊരു ശവകുടീരം പണിതു
മനസ്സിന്റെ ഇടനാഴിയില്‍
ചിലത്
കാലത്തിന്റെ മഴവെള്ളപ്പാച്ചിലില്‍
ഒലിച്ചു പോയി
മറ്റു ചിലത്
പ്രാരാബ്ധത്തിന്റെകൊടുമുടിയില്‍ നിന്ന് വീണ്
ഉടഞ്ഞു പോയി
ബാക്കി വന്നത്
ഉത്തരവാടിത്വത്തിന്റെ ചുഴലിയില്‍
പറന്നു പോയി
പിന്നെയും അവശേഷിച്ചത്
തിരക്കിന്റെ പേമാരിയില്‍
അലിഞ്ഞു പോയി
ഞാന്‍ എന്റെ സ്വപ്നങ്ങള്‍ക്കൊരു ശവകുടീരം പണിതു
മനസ്സിന്റെ ഇടനാഴിയില്‍
വിടരും മുമ്പേ
കാറ്റിന്റെ ഒക്കത്തിരുന്നു തുള്ളുന്നതിനിടയില്‍
ഒന്നും പറയാതെ കൊഴിഞ്ഞു വീണു തളിരിലകള്‍
കൂടെ കൊഴിഞ്ഞു പോയത്
പച്ചപ്പ് മാറാത്ത സ്വപ്നങ്ങളും
ഉണങ്ങാത്ത പുഞ്ചിരിയും
പിന്നില്‍ നിന്നുയര്‍ന്ന
കണ്ണീരും തേങ്ങലും വാത്സല്യവും
കേള്‍ക്കാതെ അവ കൊഴിഞ്ഞപ്പോള്‍
അവശേഷിച്ചത്
ഞെട്ടിന്റെ മുറിവും വേദനയും മാത്രം
കറുത്ത വെളിച്ചം
ചിമ്മിനി കെട്ടപ്പോള്‍ മുറിയില്‍ വെളിച്ചം പരന്നു
കറുത്ത വെളിച്ചം..!
കറുത്ത വെളിച്ചത്തില്‍ കറുത്തതെല്ലാം
തെളിഞ്ഞു കണ്ടു
രക്തമൂറ്റിക്കുടിക്കുന്ന രക്ഷസ്സിന്റെയും
കവര്‍ന്നെടുക്കുന്ന കള്ളന്റെയും
വിഹാരം ഈ വെളിച്ചത്തിലല്ലേ
ഒന്നുമറിയാത്ത കുഞ്ഞുഭൂമിയെ
പ്രപഞ്ചത്തിന്റെ നടുക്ക് പിടിച്ചിരുത്തിയവരുടെ മനസ്സിലും
ഈ കറുത്ത വെളിച്ചം തന്നെ
കുഴലും പിടിച്ചു വാനം നോക്കികളിച്ച
ഒരു പാവം വയസ്സന്റെ കണ്ണില്‍
ഈ വെളിച്ചം ഉണ്ടായിരുന്നില്ല
അതുകൊണ്ടാവാം
ഇരുട്ടത്തുനിന്നുകൊണ്ട് ആരോ അങ്ങേരെ 'അന്ധനെന്ന്' വിളിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)