2010, ഡിസംബർ 21, ചൊവ്വാഴ്ച

മുല്ലവള്ളി

പാതി തകര്‍ന്ന നാലുകെട്ടിന്റെ വാതിലയാള്‍
തള്ളിത്തുറന്നപ്പോള്‍,
അത് വേദനകൊണ്ട് കരഞ്ഞു.
അവിടെ അയാള്‍ തിരഞ്ഞത് 
ഉടഞ്ഞ മരപ്പാവയുടെ തലയോ
പിന്നിയ കുപ്പായത്തിന്റെ കുടുക്കോ 
ആയിരുന്നില്ല.
വിലപിടിപ്പുള്ള മറ്റെന്തോ ആയിരുന്നു.
പൊട്ടിയ ശര്‍ക്കര ഭരണിയില്‍
കയ്യിട്ടപ്പോള്‍ 
പിന്നില്‍ ന്നിന്നാരോ വിളിച്ചു.
തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് 
അടുക്കളയുടെ ചുവരില്‍ 
പറ്റിപ്പിടിച്ചു വളര്‍ന്ന മുല്ലവള്ളി 
കയ്യോങ്ങി നില്‍ക്കുന്നതായിരുന്നു.

2010, ഡിസംബർ 13, തിങ്കളാഴ്‌ച

ജൈവവൈവിധ്യം


മുറ്റത്ത്‌ നിന്നൊരു അണ്ണാന്‍ കുഞ്ഞ്
എന്നെ ചിലച്ചു വിളിച്ചു.
പക്ഷേ,
നെറ്റില്  ജൈവവൈവിധ്യം തിരയുകയായിരുന്ന
എനിക്ക് അത് കേള്‍ക്കാന്‍ കഴിഞ്ഞില്ല.